'നേതാക്കൾ ജയിലിൽ കിടന്നപ്പോൾ കാണാത്ത ഒരേയൊരു നേതാവ് ഇന്ന് മുഖ്യമന്ത്രിയാണ്', തിരിഞ്ഞ് നോക്കത്തവര്‍ മുഖത്ത് നോക്കണമെന്ന വാശിയില്ലെന്ന് കെഎസ്യു നേതാവ്

Published : Jul 18, 2026, 06:18 PM IST
VD satheeshan

Synopsis

മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അവഗണിച്ചുവെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ജയിൽവാസ സമയത്ത് സന്ദർശിച്ചില്ലെന്ന് കെഎസ്യു നേതാക്കൾ വിമർശിക്കുമ്പോൾ, കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് കനക്കുന്നു. നിരന്തര പ്രതിഷേധങ്ങളുടെ ഭാഗമായി കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കഴിഞ്ഞ നാളുകളിൽ കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ, തങ്ങളെ ഒരിക്കൽപ്പോലും സന്ദർശിക്കാൻ മനസ്സുണ്ടാകാതിരുന്ന ഒരേയൊരു നേതാവ് ഇന്നത്തെ കേരള മുഖ്യമന്ത്രിയാണെന്ന് സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. തിരിഞ്ഞുനോക്കാത്തവർ ഇപ്പോൾ മുഖത്ത് നോക്കണമെന്ന യാതൊരുവിധ വാശിയും കെഎസ്യുവിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി കെഎസ്യു പ്രസിഡന്റിന് മുഖം കൊടുക്കാത്തത് ഒട്ടും ശരിയായില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. യുഡിഎഫ് ഭരണത്തിൽ കെഎസ്യുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് കാണിച്ച് അലോഷ്യസ് സേവ്യർ കെപിസിസി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്. ആശങ്കകൾ തിരുത്തപ്പെടാതെ വരുമ്പോഴാണ് ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുന്നതെന്ന് ജിന്റോ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിനുള്ളിൽ ഈ വിഷയത്തിൽ നേതാക്കൾ പക്ഷം പിടിക്കാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, യുവാക്കളെ മുന്നിൽ നിർത്തി ഇത്തരമൊരു അനാവശ്യ വിവാദം ഉണ്ടാക്കുന്നതിന് പിന്നിൽ ചില ഗ്രൂപ്പ് താല്പര്യങ്ങളാണെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ ആക്ഷേപം.

അതേസമയം, കെഎസ്യു പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി വിശദീകരിച്ചു. അലോഷ്യസ് സമയം ചോദിച്ച വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്തായിരുന്നുവെന്നും, തൊട്ടടുത്ത ദിവസം കെഎസ്യു പ്രസിഡന്റ് കന്യാകുമാരിയിൽ പോകുമെന്നാണ് അറിയിച്ചിരുന്നതെന്നും ഓഫീസ് വ്യക്തമാക്കി. എന്നാൽ, എസ്‌എച്ച് കോളേജിലെ പ്രശ്നം തീർക്കാനാണ് അലോഷ്യസ് പോയതെന്നാണ് കെഎസ്യു നൽകുന്ന വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ
'എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന 5000 കോടിയുടെ മറ്റൊരു പദ്ധതി, ക്രെഡിറ്റ് സതീശൻ സർക്കാർ തട്ടാൻ ശ്രമിക്കുന്നു'; ആരോപണം ശക്തമാക്കി പ്രതിപക്ഷം‌‌