സർക്കാർ നീക്കം അതിവേഗം; ഗവർണർക്ക് നൽകിയ പട്ടികയിൽ മൂന്ന് പേരുകൾ; കെടിയു താത്കാലിക വിസി നിയമനത്തിന് ശുപാർശ

Published : Jul 15, 2025, 09:32 PM ISTUpdated : Jul 15, 2025, 10:13 PM IST
Governor, Minister

Synopsis

കെടിയു താത്കാലിക വിസി നിയമനത്തിന് മൂന്ന് പേരുടെ പട്ടിക സർക്കാർ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. ഹൈക്കോടതി വിധി പ്രകാരമാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. രാജ്ഭവൻ അപ്പീലിന് പോകും മുൻപാണ് സർക്കാർ പട്ടിക നൽകിയത്. മൂന്ന് അംഗ പാനലാണ് സർക്കാർ ഗവർണർക്ക് കൈമാറിയത്.

പട്ടികയിലെ പേരുകൾ

  1. പ്രൊഫ (ഡോ) ജയപ്രകാശ് , ഇൻചാർജ്ജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ ,
  2. പ്രൊഫ (ഡോ) എ.പ്രവീൺ , ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എഞ്ചിനിയറിംഗ്, സി. ഇ ടി, തിരുവനന്തപുരം .
  3. പ്രൊഫ (ഡോ) ആർ. സജീബ്, ഡിപ്പാർട്ട്മെൻ്റ് സിവിൽ എജിനിയറിംഗ് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കൊല്ലം.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സി നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലായിരുന്നു നീക്കം. സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടരുതെന്ന് ഓ‌ർമിപ്പിച്ച കോടതി, സ്ഥിരം വിസിമാരില്ലാത്തത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഓ‌ർമിപ്പിച്ചു.

സർവ്വകലാശാലകളിലെ തന്ത്രപ്രധാന പദവികളിൽ സർക്കാരിനോ ചാൻസിലർക്കോ അധികാരമെന്ന തർക്കങ്ങൾക്കിടെയാണ് ഹൈക്കോടതി വിധി. ഇതോടെ ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസിമാരായ ഡോ. സിസ തോമസ്സും ഡോ. എ ശിവപ്രസാദും പദവിയിൽ നിന്ന് പുറത്താകും. 

സംസ്ഥാനത്തെ 13 ൽ 12 ഇടത്തും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന പ്രശ്നങ്ങളും കോടതി ഇന്ന് ഓർമിപ്പിച്ചു. സർവ്വകലാശാലകളുടെ കാവൽക്കാരനാണ് വൈസ് ചാൻസിലർ. ഈ പദവി ദീർഘ നാൾ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാർത്ഥികളുടെ താത്പര്യത്തെ പ്രതികൂലമായി ബാധിക്കും. താത്കാലിക വിസി നിയമനം താത്കാലിക സംവിധാനം മാത്രമാണ്. ഇത് ആറ് മാസത്തിൽ അധികം നീളരുത്. സ്ഥിരം വി.സി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്