വിജയം കണ്ടത് കോൺഗ്രസ് - സിപിഎം ധാരണ; സ്റ്റാൻ്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സ്ഥാനങ്ങൾ വീതിച്ചെടുത്തു; കുന്നംകുളത്ത് ബിജെപിക്ക് തിരിച്ചടി

Published : Jan 08, 2026, 06:56 PM IST
cpm congress

Synopsis

കുന്നംകുളം നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ സിപിഎമ്മും കോൺഗ്രസും ധാരണപ്രകാരം വീതിച്ചെടുത്തു. ഈ നീക്കത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തുനിർത്താൻ ഇരുപാർട്ടികൾക്കും കഴിഞ്ഞു

തൃശൂര്‍: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ. നാല് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനും രണ്ടെണ്ണം കോണ്‍ഗ്രസിനും ലഭിച്ചു. ധാരണ പ്രകാരം ബിജെപിയെ പുറത്തുനിര്‍ത്താന്‍ കഴിഞ്ഞു. ആര്‍എംപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വ്യാഴ്ച്ച നടന്ന വികസനം, ആരോഗ്യം, ക്ഷേമം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഈ മൂന്നു കമ്മിറ്റികളില്‍ എതിരില്ലാതെയാണ് ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തത്. ആര്‍എംപി അംഗങ്ങളുള്ള ഈ കമ്മിറ്റികളില്‍ അവര്‍ മത്സരിക്കാന്‍ തയ്യാറായില്ല. വിദ്യാഭ്യാസം, പൊതുമരാമത്ത് കമ്മിറ്റികളില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വന്നതോടെ വോട്ടെടുപ്പ് നടന്നു. ധനകാര്യം, വികസനം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ കമ്മിറ്റികള്‍ സി.പി.എമ്മിനും ക്ഷേമം, ആരോഗ്യം എന്നി കമ്മിറ്റികള്‍ കോണ്‍ഗ്രസിനും ലഭിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം. ഒത്തുകളിയെന്ന് ആരോപിച്ച് ബി.ജെ.പി. നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി. ലീഡര്‍ എ.എസ്. ശ്രീജിത്ത് പ്രസംഗിച്ചു. കോണ്‍ഗ്രസ് സി.പി.എം. സംഖ്യത്തിനെതിരേ നഗരസഭയില്‍ ബി.ജെ.പി. ശക്തമായ പ്രതിപക്ഷമായി പോരാടുമെന്ന് ബി.ജെ.പി. വ്യക്തമാക്കി.

വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാർ: പി.ജി. ജയപ്രകാശ് (സി.പി.എം.) ധനകാര്യം, പുഷ്പാ ജോണ്‍ (സി.പി.എം.) വികസനം, മിനി മോന്‍സി (കോണ്‍ഗ്രസ്) ക്ഷേമകാര്യം, മിഷ സെബാസ്റ്റ്യന്‍ (കോണ്‍ഗ്രസ്) ആരോഗ്യം, ടി. സോമശേഖരന്‍ (സി.പി.എം.) പൊതുമരാമത്ത്, ആര്‍ഷ ജിജു (സി.പി.എം.) വിദ്യാഭ്യാസം. ഇവരെല്ലാം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി സ്ഥാനമേറ്റു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പ്: ഇക്കുറി കോ‌ണ്‍ഗ്രസ് തൂത്തുവാരും; ലോക്സഭ ആവർത്തിക്കുമെന്ന് കെ സി വേണുഗോപാൽ
എകെ ബാലന് പിന്തുണ, വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി, മാറാട് കലാപം ഓർമ്മിപ്പിച്ചും വിമർശനം