
തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് മന്ത്രി കെ.രാജന്‍റെ സാന്നിധ്യത്തിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നുമുള്ള ദേശീയപാത പ്രൊജക്ട് മാനേജർ ബിപിൻ മധുവിന്‍റെ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി ആലോചിക്കുന്നത്.
കുതിരാന്‍ ദേശീയപാത കൽക്കെട്ടിലെ വിള്ളൽ: കരാർ കമ്പനിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam