
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത് മന്ത്രി ടി. സീദ്ദീഖ് വാർത്താസമ്മേളനത്തിന് എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും യൂണിയൻ പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam