ഒടുവിൽ മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും എൽഡിഎഫിന് സ്ഥാനാര്‍ത്ഥികളായി; താനൂരിൽ വ്യവസായി മുഹമ്മദ് സമീര്‍, വള്ളിക്കുന്നിൽ സിപി മുസ്തഫ

Published : Mar 21, 2026, 03:32 PM IST
LDF Candidates

Synopsis

മൂന്ന് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരിൽ എൽഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും. കാസര്‍കോട് ഐഎൻഎൽ പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും

തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. മലപ്പുറത്തെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നാഷണൽ ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരിൽ എൽഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും. കാസര്‍കോട് ഐഎൻഎൽ പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി.വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥിയായ പി മുഹമ്മദ് സമീര്‍.

താനൂരിലും വള്ളിക്കുന്നിലും ആണ് ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാർത്ഥികൾ കണ്ടെത്താനായിരുന്നില്ല. മന്ത്രി വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെയാണ് താനൂരിൽ ഒഴിവ് വന്നത്. നാഷണൽ ലീഗിന് നൽകിയ വള്ളിക്കുന്ന് സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.. താനൂരിലും വള്ളിക്കുന്നിലും ചില ലീഗ്, കോൺഗ്രസ് നേതാക്കളെ സിപിഎം സമീപിച്ചിരുന്നു. അതേ സമയം, മങ്കടയിലെ ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ്‌ നാ മനിർദ്ദേശപത്രിക നൽകി. മങ്കടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എംപി അലവിയെ മാറ്റി മുഹമ്മദിനെ പിന്തുണയ്ക്കാൻ സിപിഎം നീക്കം തുടങ്ങിയിട്ടുണ്ട്..ഇന്നുതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുത്തഴിഞ്ഞ ആരോഗ്യരംഗം; വോട്ടരങ്ങില്‍ ഇടതുമുന്നണിക്ക് ഭീഷണിയായി ആരോഗ്യപ്രതിസന്ധിയും!
കഴിഞ്ഞ രണ്ട് വട്ടവും റണ്ണറപ്പ്, ചാത്തന്നൂരില്‍ കാത്തിരിക്കുന്നത് ബിജെപി അട്ടിമറിയോ?