
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ വൈസ് ചെയർപേഴ്സണ്‍ പദവിയും എൽഡിഎഫിന്. ജെസി ജോണി നഗരസഭ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. ജെസി ജോണിക്ക് 14 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 13 വോട്ടും ലഭിച്ചു. ലീഗ് സ്വതന്ത്രയായാണ് ജെസി ജോണി വിജയിച്ചത്.
തൊടുപുഴ നഗരസഭ ഭരണം അട്ടിമറിയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജാണ് നഗരസഭ ചെയർമാൻ. സനീഷിന്‍റെയും യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയുടെയും പിന്തുണയിൽ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം പിടിച്ചത്. 35 അംഗ നഗരസഭയിൽ എൽഡിഎഫ് 14, യുഡിഎഫ് 13, ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് യുഡിഎഫ് വിമതരാണ് നഗരസഭയിലുള്ളത്. ഇതിൽ നിസ സക്കീറിന്‍റെ പിന്തുണയോടെ 14 സീറ്റുകളുമായി യുഡിഎഫ് ഭരണം ഉറപ്പിച്ചതായിരുന്നു. എന്നാൽ രാത്രി നടന്ന ചർച്ചയിലൂടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. ലീഗ് സ്വതന്ത്ര സ്ഥാനാത്ഥിയായി ജയിച്ച ജെസി ജോണിക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam