മലയാറ്റൂരിൽ വൈദികനെ കൊന്ന കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവ്

Published : May 04, 2020, 04:26 PM IST
മലയാറ്റൂരിൽ വൈദികനെ കൊന്ന കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവ്

Synopsis

2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊലപെടുന്നത്. 

എറണാകുളം:  മലയാറ്റൂരിൽ വൈദികനെ കൊലപ്പെടുത്തിയ കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവുശിക്ഷ. മലയാറ്റൂർ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയും മുന്‍ കപ്യാരുമായ മലയാറ്റൂര്‍ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചത്

2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊലപെടുന്നത്. പള്ളിയിൽ കപ്യാരായിരുന്ന ജോണിയെ ഫാദർ സ്വഭാവദൂഷ്യം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വിദ്വേഷം മൂലമാണ് ജോണി വൈദികനായ സേവ്യർ തലക്കാട്ടിനെ കത്തി കൊണ്ടു കുത്തിക്കൊന്നത്. കൊല നടത്തിയ ശേഷം മലയാറ്റൂർ മലയിലേക്ക് ഓടിയൊളിച്ച ഇയാളെ അടുത്ത ദിവസമാണ് പിടികൂടിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്