ഗവർണർ ആ‍ർഎസ്എസ് ചട്ടുകമായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം, എൽഡിഎഫിന്റെ ആവശ്യമിതെന്ന് എം എ ബേബി

Published : Nov 15, 2022, 10:17 AM IST
ഗവർണർ ആ‍ർഎസ്എസ് ചട്ടുകമായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം, എൽഡിഎഫിന്റെ ആവശ്യമിതെന്ന് എം എ ബേബി

Synopsis

''ആർഎസ്എസുകാർക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരൻ ബിജെപിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണ്''

കണ്ണൂർ : ഗവർണറെ തിരിച്ച് വിളിക്കണം എന്നതല്ല ഗവർണർ ആ‍ർഎസ്എസിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എൽഡിഎഫിൻ്റെയും സിപിഎമ്മിൻ്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി.  ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമർശം. 

കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വിസിക്ക് വിസിയാവാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈൻസ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാൽ നിയമസഭ പാസാക്കിയ ഗൈഡ് ലൈൻസിന് മേലെയല്ല യുജിസി ഗൈഡ് ലൈൻസ് എന്നും എം എ ബേബി.

സുധാകരൻ്റെ ആ‍ർഎസ്എസ് അനുകൂല പരാമർശം നാവ് പിഴയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഒരേ രീതിയിലുള്ള നാവു പിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആർഎസ്എസുകാർക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരൻ ബിജെപിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണ്. ഇപ്പോൾ സുധാകരൻ ബിജെ പിയിൽ ചേരാത്തത് കേരളത്തിൽ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തിൽ ബിജെപി ഇല്ലാത്തതിനാലാണ് സുധാകരൻ പോകാത്തതെന്നും എം എ ബേബി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ