
കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എ എംസി കമറുദ്ദീൻ കാസർകോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യുക. നിക്ഷേപത്തട്ടിപ്പ് കേസിൽ 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞശേഷം ഇപ്പോൾ ജാമ്യത്തിലാണ് കമറുദീൻ.
മഞ്ചേശ്വരം മുന്‍ എംഎംല്‍എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന എം സി കമറുദ്ദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴ് മുതല്‍ ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതിയില്‍ കീഴടങ്ങിയത്. ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷിക്കുന്നതിനിടെയാണ് പൂക്കോയ തങ്ങളുടെ കീഴടങ്ങല്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടി തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam