ശിവശങ്കർ പുറത്ത് തന്നെ; സസ്‌പെൻഷൻ തുടരാൻ സർക്കാർ തീരുമാനം

Published : Jul 10, 2021, 11:59 AM ISTUpdated : Jul 10, 2021, 12:11 PM IST
ശിവശങ്കർ പുറത്ത് തന്നെ; സസ്‌പെൻഷൻ തുടരാൻ സർക്കാർ തീരുമാനം

Synopsis

സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിൽ കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്ര നിലപാട് തേടിയിരുന്നു . കേന്ദ്ര തീരുമാനം വരും മുൻപാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്പെൻഷെന് നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ  സസ്‌പെൻഷൻ തുടരാൻ സർക്കാർ തീരുമാനം. ക്രിമിനൽ കേസിൽ പ്രതി ആയതിനാലാണ് പുതിയ നടപടി. സിവിൽ സർവീസ് ചട്ട ലംഘനത്തിനാണ് ശിവശങ്കറിനെ നേരത്തെ സസ്‌പെൻ്റ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിൽ കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്ര നിലപാട് തേടിയിരുന്നു. കേന്ദ്ര തീരുമാനം വരും മുൻപാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്പെൻഷെന് നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16നാണ് എം ശിവശങ്കർ സസ്പെൻഷനിലായത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയു‍ർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചുമത്തിയത്. 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഫെബ്രുവരി നാലിനാണ് എം ശിവശങ്കർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്