ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ മടിക്കുന്നതെന്തുകൊണ്ട്? സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം; 'സിയാദിന്റെ മരണം സിബിഐ അന്വേഷിക്കണം'

Published : Jul 28, 2026, 06:15 PM IST
MV GOVINDAN

Synopsis

സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം വി ഗോവിന്ദൻ രംഗത്ത്. സിയാദിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം, ടിജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിനെയും വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി എന്നിവയെയും ചോദ്യം ചെയ്തു

തിരുവനന്തപുരം: രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും രാജ്യം എങ്ങനെയും മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ വിജയമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങൾക്ക് കലാപാഹ്വാനം നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ കേസെടുക്കാൻ ഭരണകൂടം മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒപ്പം കേരളത്തിൽ പൊലീസിന്റെയും ഗുണ്ടകളുടെയും അതിക്രമങ്ങൾ തുടരുകയാണെന്നും ഗുണ്ടകളെ നിയന്ത്രിക്കാൻ കഴിയാത്ത പൊലീസ് നിരപരാധികളെ തല്ലിക്കൊല്ലുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കൊല്ലം കുണ്ടറയിൽ സിയാദിന്റെ മരണം പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദ്ദനം മൂലമാണെന്ന് അഭിപ്രായപ്പെട്ട എം വി ഗോവിന്ദൻ, സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ പ്രധാന തസ്തികകളിൽ ഇരുത്തുന്നതിനെ വിമർശിക്കുകയും ചെയ്തു.

പവർകട്ട്, വിലക്കയറ്റം

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വീഴ്ചകളെയും വിപണിയിലെ വിലക്കയറ്റത്തെയും വൈദ്യുതി നിയന്ത്രണത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സിയാദിന്റേത് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണമാണെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നതെങ്കിലും നട്ടെല്ല് പൊട്ടി അണുബാധയുണ്ടായെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. കട്ടിൽ നോക്കി രോഗികളെ തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇത് രോഗികൾക്ക് ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിൽ സർക്കാർ കൃത്യമായി ഇടപെടണമെന്നും സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തിപരമായ വീഴ്ച

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തിപരമായി ആർക്കും വീഴ്ച പറ്റിയിട്ടില്ലെന്നും ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിന് ആകമാനമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പിണറായി വിജയനും താനും ഉൾപ്പെട്ട ഘടകമാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയതെന്നും പാർട്ടി സെക്രട്ടറിയേറ്റിലോ കമ്മിറ്റിയിലോ അഴിച്ചുപണി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ശശിധരൻ കർത്ത പിണറായി വിജയനെതിരെ മൊഴി നൽകി എന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത മാത്രമാണെന്നും പയ്യന്നൂർ രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുറത്തുവിടുന്നതിൽ പാർട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; വിശദീകരണവുമായി ട്വന്റി 20, `മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നു'
വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം