'മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ല'; പി ജയരാജനെ പിന്തുണച്ച് എം വി ജയരാജന്‍

Published : Sep 22, 2020, 03:49 PM ISTUpdated : Sep 22, 2020, 03:58 PM IST
'മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ല'; പി ജയരാജനെ പിന്തുണച്ച് എം വി ജയരാജന്‍

Synopsis

സി എച്ച് മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സിഎച്ച് എന്നും എം വി ജയരാന്‍ പറഞ്ഞു. 

കണ്ണൂര്‍: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്‍. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം വി ജയരാജന്‍റെ പ്രതികരണം. സി എച്ച് മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സിഎച്ച് എന്നും എം വി ജയരാന്‍ പറഞ്ഞു. 

പാർട്ടിയിലോ സർക്കാരിലോ നേതാക്കളുടെ മക്കൾ ഇടപെടുന്നുവെന്ന കാര്യം ശരിയല്ലെന്ന ആമുഖത്തോടെയായിരുന്നു പി ജയരാജന്‍റെ വിമര്‍ശനം. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരാവാദത്തം പാർട്ടിക്കില്ല.ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്കാൽ അവരെ പാർട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജൻ പറഞ്ഞു.

ബിനോയ് കൊടിയേരി വിവാദത്തിൽ പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു പി ജയരാജന്‍റെ പ്രതികരണം. ബിനോയ്ക്കെതിരെ തെളിവില്ലെന്നായിരുന്നു കൊടിയേരിയുടെ നേരത്തെയുള്ള പ്രതികരണം. തന്‍റെ രണ്ട് മക്കളും പാർട്ടിക്കാര്യത്തിൽ ഇടപെടുന്നില്ല. അവർ വിദേശത്ത് ചെറിയ ജോലികൾ ചെയ്യുന്നവരാണ്. തനിക്ക് പാർട്ടി നൽകിയ കാർ പിൻവലിച്ചപ്പോൾ ഗൺമാന്‍റെ കാറിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കുന്നത് പാർട്ടിയിലെ ഒരു വിഭാഗം സുഖ സൗകര്യങ്ങളില്‍ മുഴുകുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ്.

ജീല്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം  ചെയ്യപ്പെട്ടതോടെ കാര്യമായ ചുമതലകളില്ല  പി ജയരാജന്. നിലവിലെ വിവാദങ്ങളിൽ പാർട്ടിയിലെ ഒരു വിഭാദത്തിനുള്ള അതൃപ്തിയാണ് ജയരാജൻ  പ്രകടിപ്പിച്ചത് എന്ന് വേണം കരുതാൻ. എന്നാൽ അഭിമുഖത്തിലെ പരാമർശങ്ങളോട് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ