മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ; കേസ് എടുത്ത് പൊലീസ്

Published : Apr 20, 2026, 09:34 AM ISTUpdated : Apr 20, 2026, 09:49 AM IST
Vishu Mandi Poster

Synopsis

ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ചുള്ള വിഷു ആശംസ പോസ്റ്റർ. മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസ് എടുത്തു. 

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‌അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പൊലീസ് കേസ് എടുത്തു. മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത്. 

നേരത്തെ, ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പൊലീസ് കേസ് എടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ് എടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് (ഭാരതീയ ന്യായ സംഹിത 192) കേസ്. 

സംഭവം വിവാദമായതിന് പിന്നാലെ അർഷാദിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും ഉടമ വീഡിയോയിലൂടെ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് സഹോദരിയുടെ മകന്‍റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു, സംഭവം മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ
'വടകരയിലെത്തി, കൂട്ടുകാരന്‍റെ എടിഎം വഴി 1000 രൂപ എടുത്തു, പിന്നാലെ ഒരു ഫോൺ'; വിഷ്ണുവിനെ കാണാതാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ