'കൊറോണയും നശിക്കും'; അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍

Published : Nov 06, 2020, 08:38 PM ISTUpdated : Nov 06, 2020, 08:46 PM IST
'കൊറോണയും നശിക്കും'; അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍

Synopsis

അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍. വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തില്‍ അണുനശീകരണം നടത്തുന്ന ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്

കോഴിക്കോട്: അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍. വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തില്‍ അണുനശീകരണം നടത്തുന്ന ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മുറിയില്‍ ഘടിപ്പിക്കുന്ന അള്‍ട്രാവയലറ്റ് ടവറുകള്‍ ഉപയോഗിച്ചാണ് ഈ അണുനശീകരണം. ടവറുകളില്‍ നിന്ന് പുറപ്പെടുന്ന ടൈപ്പ് സി അള്‍ട്രാവയലറ്റ് രശ്മികളാണ് പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളേയും കൊറോണ വൈറസ് ഉള്‍പ്പടെയുള്ളവയേയും നശിപ്പിക്കുന്നത്. 

കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണന്‍ നമ്പ്യാര്‍, കോഴിക്കോട് സ്വദേശികളായ അര്‍ജുന്‍ നമ്പ്യാര്‍, ചോലപ്പുറത്ത് രോഹിത് എന്നിവരാണ് ഈ ടവറിന് പിന്നില്‍. മൊബൈല് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്.

വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി അണുനശീകരണം നടത്തുന്ന റോബോട്ടുകളെയാണ് ആദ്യം ഉണ്ടാക്കിയിരുന്നത്. മൂന്ന് ലക്ഷം രൂപ വിലവരുന്നത് കൊണ്ട് തന്നെ വലിയ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ ഈ റോബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്താനാകുമായിരുന്നുള്ളൂ. 

എന്നാൽ വീടുകളിലെത്തി അണുനശീകരണം നടത്താനായി ഈ കമ്പനി അള്‍ട്രാവയലറ്റ് ടവര്‍ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. ചുരുങ്ങിയ ചെലവില്‍ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം സാധ്യമാകും എന്നതാണ് അള്‍ട്രാവയലറ്റ് ടവറുകളുടെ പ്രത്യേകത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
'ഘര്‍വാപസി' പ്രയോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി, 'സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ല, ഐക്യ ചര്‍ച്ചകൾ തുടരാം'