മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ്; സ്ഥിരീകരണമായി

Published : May 02, 2020, 07:29 PM ISTUpdated : May 02, 2020, 07:33 PM IST
മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ്; സ്ഥിരീകരണമായി

Synopsis

മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്. 

മുംബൈ: മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്.  പനിയും ചുമയും ബാധിച്ച ഖാലിദ്  അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും ചികിത്സ കിട്ടിയില്ല. 

കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതിനാൽ കിടക്കകളില്ലെന്നും, ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിനില്ലെന്നും, ജീവനക്കാരെയും കൊവിഡ് ബാധിച്ചതിനാൽ കൂടുതൽ രോഗികളെ എടുക്കാനിവില്ലെന്നും തുടങ്ങി ആശുപത്രികള്‍ നിരത്തിയത് പലന്യായങ്ങളായിരുന്നു . ഒടുവിൽ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് സർക്കാർ ഉടമസ്ഥതയിലുള്ള സെന്‍റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നവി മുംബൈയിൽ മലയാളി വീട്ടമ്മയും ചികിത്സ കിട്ടാതെ മരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്