മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം

Published : Jan 23, 2026, 09:15 AM IST
Mannarkkad Muslim League

Synopsis

മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ഷംസുദ്ധീൻ്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമായി. സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും, ഷംസുദ്ധീൻ്റെ സ്ഥാനാർത്ഥിത്വം തടയാൻ മുനിസിപ്പൽ കമ്മിറ്റി പ്രമേയം പാസാക്കി

പാലക്കാട്: മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ഷംസുദ്ധീൻറെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം നേതാക്കളെ പാണക്കാടേക്ക് സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. മുംസ്ലിം ലീഗിലെ അഭിപ്രായ ഭിന്നത പരസ്യ പ്രതികരണത്തിലേക്ക് കടന്നതോടെയാണ് നേതൃത്വത്തിൻറെ ഇടപെടൽ. ഷംസുദ്ധീനെ തന്നെ മത്സരിപ്പിക്കാമെന്ന് മണ്ഡലം പ്രസിഡൻറിൻറെ നേതൃത്വത്തിലുള്ള വിഭാഗം നേതൃത്വത്തെ അറിയിച്ചു. എന്നാൽ നേതൃത്വത്തിന് മുന്നിൽ വിയോജിപ്പ് അറിയിച്ച് മറു വിഭാഗം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. 

പരസ്യ പ്രതികരണം നടത്തിയവർക്കെതിരെ ഇപ്പോൾ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. പിന്നീട് മണ്ണാർക്കാട് ലീഗ് മുനിസിപ്പൽ കമ്മിറ്റി ഷംസുദ്ദീൻ്റെ സ്ഥാനാർത്ഥിത്വം തടയാൻ പ്രമേയം പാസാക്കി. പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. മണ്ണാർക്കാട്ടുകാരൻ തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം രേഖാമൂലം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതായി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ