പമ്പാ തീരത്തേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും, കെഎസ്ആർടിസിയടക്കം റെഡി; ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ തുടങ്ങുന്നു

Published : Feb 11, 2024, 01:45 AM ISTUpdated : Mar 09, 2024, 12:50 AM IST
പമ്പാ തീരത്തേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും, കെഎസ്ആർടിസിയടക്കം റെഡി; ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ തുടങ്ങുന്നു

Synopsis

ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്തയാണ് 129 -ാമത് കൺവഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി പമ്പാ തീരം ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക. ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓലപ്പന്തലും മറ്റ് സജ്ജീകരണങ്ങളും തയ്യാറായെന്ന് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.

ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കൺവെഷൻ നടത്തുക. യാത്ര സൗകര്യത്തിനായി കെ എസ് ആ‌ർ ടി സി പ്രത്യേക സർവീസുകളും നടത്തും. രാഷ്ട്രീയ സാംസ്ക്കാരിക സമൂഹിക രംഗത്തെ പ്രമുഖർ ഒരാഴ്ച നീളുന്ന കൺവൻഷനിൽ പങ്കെടുക്കും.

തിരുവനന്തപുരം ലുലുമാളിലൊരു ഉഗ്രൻ കാഴ്ചയുടെ വസന്തം, വേഗം വിട്ടാൽ കാണാം! ഇനി 2 ദിനം കൂടി അപൂർവ്വതകളുടെ പുഷ്പമേള

മാരാമൺ കൺവൻഷന്‍റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിനാണ് മാരാമൺ മണൽപുറത്ത് ഇന്ന് തുടക്കമാകുന്നത്. ഇന്ന് 2.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാരാമൺ കൺവൻഷൻ  ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ. ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കൺവൻഷനിൽ സംബന്ധിക്കും. ഡോ. ക്ലിയോഫസ് ജെ.ലാറു (യു എസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകർ. ബൈബിൾ ക്ലാസുകൾ, പൊതുയോഗം, ഗാനശുശ്രൂഷ, കുട്ടികൾക്കുള്ള യോഗം, എക്യുമെനിക്കൽ സമ്മേളനം, ലഹരിവിമോചന യോഗം, സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗം എന്നിവയും ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകളും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?