സ്കൂളുകളിലെ കൊല്ലപ്പരീക്ഷയുടെ മാർക്ക് വെറുതെയാവില്ല; പഠന പിന്തുണ ഉറപ്പാക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Published : Mar 25, 2024, 07:41 PM IST
സ്കൂളുകളിലെ കൊല്ലപ്പരീക്ഷയുടെ മാർക്ക് വെറുതെയാവില്ല; പഠന പിന്തുണ ഉറപ്പാക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Synopsis

ഓരോ ക്ലാസിലും നേടേണ്ട ശേഷികള്‍ വിദ്യാര്‍ത്ഥികള്‍ നേടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: വാര്‍ഷിക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പഠിതാക്കള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടിയില്‍ കൂടിയ ആലോചനായോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഓരോ ക്ലാസിലും നേടേണ്ട ശേഷികള്‍ വിദ്യാര്‍ത്ഥികള്‍ നേടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി എസ്.സി.ഇ.ആര്‍.ടി വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ  പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, സീമാറ്റ് ഡയറക്ടര്‍ ഡോ.വി.റ്റി സുനില്‍, സ്കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി പ്രമോദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ബി. അബുരാജ്, വിദ്യാകിരണം അസിസ്റ്റന്‍റ് കോഡിനേറ്റര്‍ ഡോ. സി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം