
തിരുവനന്തപുരം: വിമാനത്താവള ലേല നടപടികൾക്ക് പുറമെ മസാല ബോണ്ട് സമാഹരണത്തിനും സർക്കാർ നിയമോപദേശം ഏൽപ്പിച്ചത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയെ. ഇതിനായി സർക്കാർ ഈ കമ്പനിക്ക് മാത്രം നൽകിയത് 10,75,000 രൂപയാണ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് സിറിൽ അമർചന്ദ് മംഗൾദാസിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. 2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സർക്കാർ സമാഹരിച്ചത്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്.
തുടർന്ന് വായിക്കാം: തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാനം നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam