വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ അന്തിമവാദം നടന്നില്ല, സമയക്കുറവ് മൂലം ഇന്ന് പരിഗണിക്കാനായില്ല; എപ്രിൽ 23 ലേക്ക് മാറ്റി ദില്ലി ഹൈക്കോടതി

Published : Jan 13, 2026, 06:06 PM IST
veena masappadi case

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്തിമവാദം ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം പരിഗണിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജികൾ ഏപ്രിൽ 23-ന് പരിഗണിക്കുമെന്ന് അറിയിച്ചു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നും പരിഗണിച്ചില്ല. അന്തിമ വാദം ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സമയക്കുറവ് മൂലം ഇന്ന് ഹർജി പരിഗണിക്കാനായില്ല. വാദം ഏപ്രിൽ 23 ലേക്ക് മാറ്റുകയും ചെയ്തു. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരിന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ് എഫ് ഐ ഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.

'കേസ് സീരിയസായി കാണുന്നില്ല'

അതേസമയം കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ് എഫ് ഐ ഒയും സി എം ആര്‍ എല്ലും നേരത്തെ ആരോപിച്ചിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സി എം ആര്‍ എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കഴിഞ്ഞ തവണ പരിഹസിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മസ്തിഷ്ക–നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: പ്രാരംഭ രോഗനിർണയവും സുരക്ഷിത ചികിത്സാ മാർഗങ്ങളും പ്രധാനമെന്ന് ഡോക്ടർമാർ
കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ