യുഡിഎഫ് പിന്തുണച്ചില്ല, മാസപ്പടി വിവാദത്തിൽ സഭയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം; തടഞ്ഞ് സ്പീക്ക‍ർ

Published : Aug 10, 2023, 04:17 PM ISTUpdated : Aug 10, 2023, 04:47 PM IST
യുഡിഎഫ് പിന്തുണച്ചില്ല, മാസപ്പടി വിവാദത്തിൽ സഭയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം; തടഞ്ഞ് സ്പീക്ക‍ർ

Synopsis

യുഡിഎഫ് പിൻമാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കാൻ തയ്യാറായില്ല. 

തിരുവനന്തപുരം : മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയ വേളയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ, യുഡിഎഫ് പിൻമാറിയതോടെയാണ് മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ തനിച്ച് സഭയിൽ ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. 

സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ തുറന്നടിച്ചു. എന്നാൽ പറ‍ഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്ക‍ര്‍ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയ‍ര്‍ത്തു.  ''വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല. പിന്നെ എന്തിന് ബഹളം''. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ ഉയ‍ര്‍ത്തി.

'സ്മൃതി ഇറാനിക്ക് രാഹുൽ ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ'; 'മാസപ്പടിയിൽ' റഹീം

ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ മറുപടി നൽകി. പിന്നാലെ ഭരണപക്ഷവും ബഹളം വെച്ചു. ഇതോടെ ശബ്ദമുയര്‍ത്തിയ കുഴൽനാടൻ, ബഹളം വച്ച് യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ലെന്നും ജനങ്ങൾക്ക് മുന്നിൽ യാഥാർഥ്യം പറഞ്ഞേ പറ്റൂവെന്നും തുറന്നടിച്ചു. എന്നാൽ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ്  സ്പീക്കർ കുഴൽനാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു. 

പുതുപ്പള്ളിച്ചൂടുയരുന്നതിനിടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മാസപ്പടി വിവരം പുറത്തുവരുന്നത്. സിഎംആർഎലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന ആദായ നികുതി തർക്കപരിഹാര ബോർഡിൻറെ വിവരം ആവേശത്തെടോയാണ് പ്രതിപക്ഷം ആദ്യം ഏറ്റെടുത്തിരുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതി എന്ന നിലക്കായിരുന്നു വിഷയം കത്തിക്കാനൊരുങ്ങിയത്. പിന്നീട് പണം നൽകിയവരുടെ കൂടുതൽ വിശദാംശങ്ങളാണ് യുഡിഎഫിനെ യൂ ടേൺ അടിപ്പിച്ചത്. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പണം നൽകിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയിൽ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്. ഇതോടെയാണ് യുഡിഎഫിന്റെ പിൻമാറ്റം. 

 

 


 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം