മെയ്ഡൽ പേൾ ആശുപത്രി പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു

Published : Sep 20, 2024, 03:57 PM IST
മെയ്ഡൽ പേൾ ആശുപത്രി പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു

Synopsis

കരുനാഗപ്പള്ളിയിലെ പേൾ ആശുപത്രി ഇനി മുതൽ മെയ്ഡൽ പേൾ. ആശുപത്രിയുടെ പുനർനാമകരണവും ലോഗോ പ്രകാശനവും പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങും നടന്നു.

മുൻപ് പേൾ ആശുപത്രി എന്നറിയപ്പെട്ടിരുന്ന മെയ്ഡൽ പേൾ ആശുപത്രി ഇന്ന് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. ആശുപത്രിയുടെ പുനർനാമകരണവും ലോഗോ പ്രകാശനവും മറ്റു പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങും നടന്നു. 

പേൾ ആശുപത്രി കഴിഞ്ഞ 30 വർഷത്തോളം കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി സമർപ്പിത സേവനം ആത്മാർത്ഥയോട് കൂടി പൂർത്തീകരിച്ചിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ (എം.പി), സി.ആർ.മഹേഷ് (എം.എൽ.എ), മുനിസിപ്പൽ ചെയർമാൻ രാജു, എം. മൈഥീൻ കുഞ്ഞു ഐ.പി.എസ്. (റിട്ട.)  എ.കെ.ഹഫീസ്, മൈഥീൻ കുഞ്ഞു, നിഖിൽ രഞ്ജി പണിക്കർ, കെ.സി.രാജൻ, അൻസാർ, സുസൻ കോടി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മെയ്ഡൽ  പേൾ ആശുപത്രിയിലെ പുതിയ സേവനങ്ങളും സൗകര്യങ്ങളും, രോഗികൾക്കുള്ള സൂപ്പർ പ്രീമിയം  മുറികളും, സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളും മറ്റ് പുതുക്കിയ സൗകര്യങ്ങളെ കുറിച്ചും മാനേജിങ് ഡയറക്ടർ ഡോ. ഷാജിന വിശദീകരിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. നബിൽ നസീർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സിറാജ് പുല്ലയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷെറിൻ നസീർ, സി.ഒ.ഒ. അധേർഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നല്കുന്നതിനായുള്ള മെയ്ഡൽ പേൾ ആശുപത്രിയുടെ പ്രതിജ്ഞയിൽ ഈ പുനർനിർമാണം ഒരു പ്രധാന നാഴികക്കല്ലാണ്. ആശുപത്രിയിൽ മെച്ചപ്പെടുത്തിയ സ്വകര്യങ്ങളും സേവനങ്ങളും ഉപയോഗിച്ച്‌ വരും വർഷങ്ങളിൽ തങ്ങളുടെ മികവിന്റെ പാരമ്പര്യം തുടരാൻ മെയ്ഡൽ പേൾ ആശുപത്രി ഒരുങ്ങിരിക്കുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്ക് സസ്പെന്‍ഷൻ
Malayalam News Live: 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി