
തിരുവനന്തപുരം: സ്റ്റൈപൻഡ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന സമരം നടത്തും. ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവന്തപുരം മെഡിക്കൽ കോളെജിൽ സമരനുകൂലികൾ ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തും. അതേ സമയം സമരത്തിൽ നിന്ന് പിൻമാറുന്നതായി ദന്തൽ വിഭാഗം ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈഫന്‍റ് കൂട്ടുമെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറുന്നത്.
സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. 2015 ലാണ് അവസാനം സ്റ്റൈപന്റ് വര്‍ധന നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം പി ജി ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam