പൂതാടി സിപിഎമ്മിൽ കടുത്ത പ്രതിഷേധം; എ വി ജയനെ വീണ്ടും വെട്ടി, ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി

Published : Dec 27, 2025, 08:14 AM IST
A V Jayan

Synopsis

പൂതാടി പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണയത്തിൽ എ വി ജയനെ ഒഴിവാക്കി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തതിൽ സിപിഎമ്മിൽ കടുത്ത പ്രതിഷേധം. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ജയനെ വെട്ടിയ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിൽ കനത്ത പ്രതിഷേധം.

വയനാട്: പൂതാടി പഞ്ചായത്തിൽ എ വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. ഇ കെ ബാലകൃഷ്ണൻ പൂതാടി പഞ്ചായത്ത് എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകും. ഇതുമായി ബന്ധപ്പെട്ട് പൂതാടി സിപിഎമ്മിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ വിജയന്റെ നേതൃത്വത്തിൽ ആയിരുന്നു പൂതാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി. സി കെ ശശീന്ദ്രൻ- റഫീഖ് പക്ഷം വേട്ടയാടുന്നു എന്നാണ് ജയൻ വിഭാഗം പറയുന്നത്. യുഡിഎഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ഇല്ല. ജീവകാരുണ്യ ഫണ്ട് പിരിവ് വിവാദത്തിൽ ജയനെതിരെ ജില്ലാ നേതൃത്വം എടുത്ത നടപടി വലിയ വിവാദമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പലയിടങ്ങളിലും വിമതൻമാർ നിർണായകം, ആകെ 941 പഞ്ചായത്തുകൾ
മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'