
വയനാട്: പൂതാടി പഞ്ചായത്തിൽ എ വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. ഇ കെ ബാലകൃഷ്ണൻ പൂതാടി പഞ്ചായത്ത് എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകും. ഇതുമായി ബന്ധപ്പെട്ട് പൂതാടി സിപിഎമ്മിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ വിജയന്റെ നേതൃത്വത്തിൽ ആയിരുന്നു പൂതാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി. സി കെ ശശീന്ദ്രൻ- റഫീഖ് പക്ഷം വേട്ടയാടുന്നു എന്നാണ് ജയൻ വിഭാഗം പറയുന്നത്. യുഡിഎഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ഇല്ല. ജീവകാരുണ്യ ഫണ്ട് പിരിവ് വിവാദത്തിൽ ജയനെതിരെ ജില്ലാ നേതൃത്വം എടുത്ത നടപടി വലിയ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam