പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി എംജി വിസിയും

Published : Nov 04, 2022, 12:15 AM ISTUpdated : Nov 04, 2022, 12:23 AM IST
പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി എംജി വിസിയും

Synopsis

ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംജി വിസിയുടെ മറുപടി. ഇതിനേടകം 2 വിസിമാരും ഒരു മുന്‍ വിസിയുമാണ് ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കിയിട്ടുള്ളത്. 

പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി എംജി സര്‍വ്വകലാശാല വിസിയും. ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംജി വിസിയുടെ മറുപടി. ഇതിനേടകം 2 വിസിമാരും ഒരു മുന്‍ വിസിയുമാണ് ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കിയിട്ടുള്ളത്. നേരത്തെ പുറത്താക്കാതിരിക്കാനുള്ള  ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല.

എന്നാല്‍ അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കുമ്പോഴാണ് എംജി വിസിയുടെ മറുപടി എത്തുന്നത്.

നേരത്തെ ഗവര്‍ണറുടെ  നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുറത്താക്കാതിരിക്കാനുള്ള   ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു വിസി മാർ  വാദിച്ചത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ്  പേരാണ്  ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പദവി ഒഴിയണമെന്ന നിർദേശം അവഗണിച്ച വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതിക സർവകലാശാലാ വി.സി നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് .

ചട്ടങ്ങൾ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേരള സർവകലാശാല മുൻ വി.സി ഡോ.വി.പി. മഹാദേവൻ പിളള, എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനൻ, കുഫോസ് വി.സി ഡോ. കെ. റിജി ജോൺ, കാലടി സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, മലയാളം സർവകലാശാലാ വി.സി ഡോ. വി. അനിൽകുമാർ, കണ്ണൂർ സർവകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവര്‍ കോടതിയെ സമീപിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വെള്ളാപ്പള്ളി