
കാസർകോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരള അതിർത്തി കടക്കാനായി നടക്കുന്നു. കാസർകോടാണ് സംഭവം. തലപ്പാടി അതിർത്തി കടന്ന് മംഗലാപുരത്തേക്കാണ് 200 ഓളം അതിഥി തൊഴിലാളികൾ നടക്കുന്നത്. മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം.
ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. അകലം പാലിച്ച് വരിവരിയായാണ് നടപ്പ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ താമസിച്ച് വന്ന ഉത്തർപ്രദേശ് സ്വദേശികളാണ് മടങ്ങുന്നത്. മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നടന്ന് പ്രധാനപാതയിൽ ഒത്തുചേർന്നു. വീണ്ടും നടത്തം തുടരുകയായിരുന്നു. തലപ്പാടിയിൽ വച്ച് ഇവരെ പൊലീസ് തടഞ്ഞിരിക്കുകയാണ്. പാസിനെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഇവർക്ക് അറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. നാളെ മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിനുണ്ടെന്നാണ് ഇവർക്ക് ലഭിച്ച വിവരം. കേരളത്തിൽ യാത്ര പുറപ്പെടുന്ന ജില്ലയിലെ കളക്ടറുടെ അനുമതിയില്ലാതെ വരുന്നവർക്ക് കർണ്ണാടകത്തിലേക്ക് പ്രവേശനം ലഭിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam