ഒരുമാസമായി ജോലിയില്ല, ട്രെയിൻ ടിക്കറ്റിനുള്ള പണത്തിന് നെട്ടോട്ടമോടി കേരളത്തിലെ അതിഥി തൊഴിലാളികള്‍

Published : May 05, 2020, 04:24 PM IST
ഒരുമാസമായി ജോലിയില്ല, ട്രെയിൻ ടിക്കറ്റിനുള്ള പണത്തിന് നെട്ടോട്ടമോടി കേരളത്തിലെ അതിഥി തൊഴിലാളികള്‍

Synopsis

ഒരു മാസത്തിലേറെ ജോലിയില്ലാതെ ക്യാമ്പിൽ കഴിയുവർ ഇപ്പോൾ ടിക്കറ്റിനുള്ള ആയിരം രൂപ സംഘടിപ്പിക്കാൻ നെട്ടോട്ടത്തിലാണ്.

കണ്ണൂര്‍/ തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റിന് പണമില്ലാത്തതിൽ സംസ്ഥാനത്ത് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് വീട്ടിലേക്ക് മടങ്ങാനാകാതെ കുഴങ്ങിയിരിക്കുന്നത്. തെലങ്കാനയടക്കം സ്വന്തം ചിലവിൽ തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമ്പോഴാണ് കേരളം നമ്മുടെ അതിഥികളോട് സ്വന്തം കൈയിൽ നിന്ന് കാശു കൊടുക്കാൻ പറയുന്നത്. ഒരു മാസത്തിലേറെ ജോലിയില്ലാതെ ക്യാമ്പിൽ കഴിയുവർ ഇപ്പോൾ ടിക്കറ്റിനുള്ള ആയിരം രൂപ സംഘടിപ്പിക്കാൻ നെട്ടോട്ടത്തിലാണ്. എന്നാല്‍ അതിഥി തൊഴിലാളികള്‍ സ്വദേശത്തെത്താൻ ടിക്കറ്റ് എടുക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴും  ഓരോ ജില്ലയിലെയും അതിഥിതൊഴിലാളികളുടെ ടിക്കറ്റിന് ആവശ്യമായ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തോട് സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്. 

കോൺഗ്രസ് നൽകിയ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി ആലപ്പുഴ,എറണാകുളം കളക്ടർമാർ നിരസിച്ചു. പണം വാങ്ങാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരണം. കോൺഗ്രസ് നേതാക്കളെ കാണാൻ പോലും തിരുവനന്തപുരം കളക്ടർ കൂട്ടാക്കിയില്ല. അതിഥി സംസ്ഥാന തൊഴിലാളികളുടെ  യാത്രക്കാർക്കായി 10 ലക്ഷം രൂപയുടെ ചെക്കുമായാണ് തിരുവനന്തപുരം കളക്ടറെ കാണാൻ കെപിസിസി, ഡിസിസി ഭാരവാഹികളെത്തിയത്. എന്നാല്‍ ഒരു മണിക്കൂറോളം കാത്തിരുന്ന കോൺഗ്രസ്‌ നേതാക്കളുടെ മുന്നിലൂടെ കളക്ടർ ഇറങ്ങി പോകുകയായിരുന്നു. 

എറണാകുളത്തും കോണ്‍ഗ്രസ് നല്‍കിയ പണം നിഷേധിച്ച് ജില്ലാകളക്ടര്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത
തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി, പോസ്റ്റ്മോർട്ടം ഇന്ന്