പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജം: മില്‍മ ചെയര്‍മാന്‍

Web Desk   | Asianet News
Published : Aug 11, 2021, 06:48 AM ISTUpdated : Aug 11, 2021, 06:51 AM IST
പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജം: മില്‍മ ചെയര്‍മാന്‍

Synopsis

സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്.

തിരുവനന്തപുരം: മിൽമ പാലിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാൻ കെ എസ് മണി. മിൽമ ഉത്പന്നങ്ങൾ വീട്ടു പടിക്കലെത്തിക്കാനുള്ള ശ്രമത്തിലാണ്. മുഖം മിനുക്കി വിപണി കീഴടക്കുകയാണ് മിൽമ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജമാണെന്നാണ് ചെയര്‍മാൻ ജിഎസ് മണി പറയുന്നത്. 

ഇത്തരത്തിലൊരു ചര്‍ച്ചയും മിൽമയിലോ സര്‍ക്കാർ തലത്തിലോ നടന്നിട്ടില്ല. കടുത്ത മത്സരം നേരിടുന്ന കാലത്ത് മിൽമയുടെ പലവിധ ഉത്പന്നങ്ങളിലൂടെ വിപണി കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. അധികം വരുന്ന പാൽ, പൊടിയാക്കി മാറ്റാൻ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണം മലപ്പുറത്ത് പുരോഗമിക്കുകയാണ്. 

അടുത്ത വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ മറ്റിടങ്ങളിലേക്കും ഉത്പന്നങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്‍മാൻ പറയുന്നു. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്