
തിരുവനന്തപുരം:അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികൾ വേഗത്തിലാക്കും വനം വകുപ്പ് ആവശ്യമായ നടപടികളെടുക്കും.വനംവകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നു.സ്പെഷ്യൽ ടീം കൂടിയാലോചിച്ച് ടൈം ടേ
ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലക്ക് തലവേദനയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്. ഇവിടുത്തെ മുതുവരച്ചാൽ വനമേഖലയാണ് അരിക്കൊമ്പനായി സമിതി നിർദേശിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെളളവും ഇവിടെയുണ്ട്. മാത്രവുമല്ല ജനവാസ മേഖലയോട് ചേർന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളജ് ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിർദേശം. ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് അവിടേക്ക് എത്തിക്കാണെമെന്നാണ് റിപ്പോർട്ടിലുളളത്
ജനവാസ കേന്ദ്രങ്ങളിലെ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ ദീർഘകാല പദ്ധതി വേണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി ജില്ലാ തലത്തിൽ ടാസ്ക് ഫോഴ്സ് വേണം. കോടതി മേൽനോട്ടത്തിൽത്തന്നെ തുടർ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam