'കുറുക്കുവഴിയിൽ അധികാരം പിടിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളം'; ഭക്ഷ്യമന്ത്രിയെന്ന നിലയിൽ അഭിമാനമെന്നും ജിആർ അനിൽ

Published : Feb 17, 2026, 04:58 PM IST
GR Anil

Synopsis

സംസ്ഥാനത്ത് വിലക്കയറ്റമെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണത്തിലെ നേട്ടങ്ങൾ, കിഫ്ബി വഴിയുള്ള വികസനം എന്നിവ ഉയർത്തിക്കാട്ടിയ അദ്ദേഹം പ്രതിപക്ഷം കുറുക്കുവഴിയിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

തിരുവനന്തപുരം: കേരളത്തെ അതിദരിദ്രര്‍ ഇല്ലാത്ത നാടാക്കിയതില്‍ ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ അഭിമാനമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം മാത്രം പറയുന്നയാളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനത്ത് വിലക്കയറ്റമെന്നത് വ്യാജപ്രചാരണമെന്ന് പറഞ്ഞു. വലിയ വികസന - ക്ഷേമ പദ്ധതികളുമായാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നെല്ല് സംഭരണത്തിലടക്കം ഭക്ഷ്യവകുപ്പിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണ്. അത് പരിഹരിക്കും. സി ദിവാകരൻ്റെ ചൂര മീൻ പരാമർശം അപക്വമെന്നും ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ കാരണവർമാർക്കുണ്ടാകുന്ന സ്വഭാവ വൈകല്യമായി അദ്ദേഹത്തിൻ്റെ പ്രസ്താവന അവഗണിക്കേണ്ടതാണ്. സംസ്ഥാനത്തോ തിരുവനന്തപുരം ജില്ലയിലോ സിപിഐയിൽ വിഭാഗീയ പ്രശ്നങ്ങളില്ല. ശക്തമായ പ്രവർത്തനവുമായാണ് പാർട്ടിയും മുന്നണിയും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും. കേന്ദ്രം പലരീതിയിൽ കേരളത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വാധീനത്തിന് വഴങ്ങാതെ വന്നതോടെയാണ് സാമ്പത്തിക ഉപരോധത്തിലേക്ക് നീങ്ങിയത്. അതിനെ മറികടന്നത് കിഫ്ബിയുടെ സഹായത്തോടെയാണ്. കിഫ്ബി വഴി നെടുമങ്ങാട് വലിയ മാറ്റം സാധ്യമാക്കി. 1300 കോടി രൂപ ചെലവാക്കി റോഡ് നിർമ്മാണം നടക്കുന്നു. നെടുമങ്ങാട് മംഗലപുരം റോഡിന് 200 കോടി, മത്സ്യമാർക്കറ്റിന് 30 കോടി തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനായത് കിഫ്ബിയുടെ സഹായത്തോടെയാണ്.

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകി. ഇനി ആർക്കെങ്കിലും റേഷൻ കാർഡില്ലെന്ന് കണ്ടെത്തുകയാണെങ്കിൽ മണിക്കൂറുകൾക്കകം അത് ലഭ്യമാക്കാനാവും. 148 ഉന്നതികളിൽ വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യം എത്തിക്കുന്നു. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന സർക്കാരിൻ്റെ ദൗത്യം ഭംഗിയായി നടത്താൻ ഭക്ഷ്യവകുപ്പിന് സാധിച്ചു. സംസ്ഥാനത്തേക്ക് എല്ലാ ഉൽപ്പന്നങ്ങളും പുറത്ത് നിന്നാണ് വരുന്നത്. വില കൂട്ടുന്നത് ഉൽപ്പാദകരാണ്. സംസ്ഥാനത്ത് വിലക്കയറ്റത്തിൻ്റെ ഭീതി സാധാരണക്കാരെ ബാധിക്കാതെ സർക്കാർ ഇടപെട്ടു. രണ്ടായിരം കോടി രൂപയുടെ നെല്ല് ഒരു വർഷം കേരളത്തിൽ സംഭരിക്കാറുണ്ട്. ഒന്നര വർഷം വരെ വൈകിയാണ് നെല്ലിൻ്റെ പണം കേന്ദ്രം തരുന്നത്. 1300 കോടിയിലധികം ഇപ്പോഴും തരാനുണ്ട്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ സംഭരിക്കുന്ന നെല്ലിൻ്റെ പണം അന്ന് തന്നെ കൊടുക്കുന്ന രീതി പാലക്കാട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!
തൊണ്ടി മുതൽ കേസ്; ആന്‍റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി, അയോഗ്യത തുടരും, തടവും പിഴയും താത്കാലികമായി മരവിപ്പിച്ചു