'കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെയുണ്ട്'; കിറ്റക്സ് എംഡിക്ക് മന്ത്രി രാജീവിൻ്റെ മറുപടി

Published : Jun 08, 2025, 11:10 AM IST
P Rajeev

Synopsis

കിറ്റക്സ് ആന്ധ്രയിലേക്കുള്ള ക്ഷണം സ്വീകരിക്കുമെന്ന വാർത്തകൾക്കിടെ സാബു എം ജേക്കബിന് മന്ത്രി പി രാജീവിൻ്റെ മറുപടി

തിരുവനന്തപുരം: ആന്ധ്രയിലേക്ക് പോകുമെന്ന വാർത്തകൾക്കിടെ കിറ്റക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സ് വളർന്നത് കേരളത്തിൽ നിന്നാണെന്ന് ഓർക്കണം. മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ആയ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്നായിരുന്നു മന്ത്രി പരിഹസിച്ചത്. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്ന് കൊണ്ടാണ്. അത് തന്നെ ഒരു നേട്ടമല്ലേ? ദാവോസിൽ നടന്ന പരിപാടിയിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തിൽ 100 % വളർച്ച നേടിയ സംസ്ഥാനമാണ് കേരളം. ഇപ്പോൾ ആന്ധ്രയെക്കാൾ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ എച്ച്സിഎൽ നാളെ കേരളത്തിൽ വലിയ ക്യാമ്പ് തുറക്കാൻ പോവുകയാണെന്നും മന്ത്രി വിമർശിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി