വൃക്കരോഗിയായ വിവേകിന്റെ കഥ കരളലിയിച്ചു; സ്വർണവള ഊരി നൽകി മന്ത്രി ആർ ബിന്ദു

Published : Jul 11, 2022, 09:25 AM ISTUpdated : Jul 11, 2022, 10:59 AM IST
വൃക്കരോഗിയായ വിവേകിന്റെ കഥ കരളലിയിച്ചു; സ്വർണവള ഊരി നൽകി മന്ത്രി ആർ ബിന്ദു

Synopsis

തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക  യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ആദ്യ സംഭാവനയായി കൈയിലെ സ്വർണവള നൽകിയത്.

ഇരിങ്ങാലക്കുട:  വൃക്ക മാറ്റിവെയ്ക്കൽ ശസ്‌ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന യുവാവിന് കൈയിലെ സ്വർണവള ഊരി നൽകി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി യുവാവിന്റെ അവസ്ഥ അറിഞ്ഞാണ് സഹായിച്ചത്. തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ആദ്യ സംഭാവനയായി കൈയിലെ സ്വർണവള നൽകിയത്. കൊമ്പുകുഴൽ കലാകാരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിലായിരുന്നു സംഭവം.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോൾ മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു. വളയൂരി സഹായ സമിതി അംഗങ്ങൾക്ക് നൽകി. അപ്രതീക്ഷിതമായിരുന്നു മന്ത്രിയുടെ വിലയേറിയ സഹായം. നന്ദിവാക്ക‍ുകൾക്കോ അഭിനന്ദനത്തിനോ കാക്കാതെ മന്ത്രി മടങ്ങുകയും ചെ‌‌യ്തു.

കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കാനാണു മന്ത്രി മൂർക്കനാട് ഗ്രാമീണ വായനശാലയിലെത്തിയത്. വിവേകിന്റെ കഥ കേട്ടപ്പോൾ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു. സഹായസമിതി ഭാരവാഹികളായ പി.കെ. മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർക്കാണ് വള നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി