ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി മന്ത്രി ശിവൻകുട്ടി, ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല; ആധാർ കാർഡിലെ സാങ്കേതിക പ്രശ്നങ്ങളിൽ ഇടപെടൽ

Published : Feb 18, 2026, 07:32 PM IST
v sivankutty

Synopsis

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആധാർ സംബന്ധമായ പ്രശ്നങ്ങൾ കാരണം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഒരൊറ്റ അധ്യാപകന് പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് പരിഹാരമാവുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആധാർ കാർഡിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരൊറ്റ അധ്യാപകന് പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് സർക്കാരിന്‍റെ ഉറച്ച നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ആനുകൂല്യം ആർക്കൊക്കെ?

2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇഐഡി ഉള്ള) കുട്ടികളെയും, ആധാറിലെ തെറ്റുകൾ തിരുത്താൻ അപേക്ഷ നൽകിയവരെയും തസ്തിക നിർണ്ണയത്തിനായി പരിഗണിക്കും. മേൽസൂചിപ്പിച്ച വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി തസ്തികകൾ പുനർനിർണ്ണയിക്കാൻ സർക്കാർ ഉത്തരവിട്ടു. ആധാർ സംബന്ധമായ സാങ്കേതിക കാരണങ്ങളാൽ പുറത്തുപോകേണ്ടി വന്ന അധ്യാപകരെ ഇതിലൂടെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സാധിക്കും.

എന്തുകൊണ്ട് ഈ മാറ്റം?

സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൃത്യമാക്കാൻ യുഐഡി നിർബന്ധമാക്കിയിരുന്നെങ്കിലും, അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തതും ചെറിയ തെറ്റുകൾ തിരുത്താൻ വൈകുന്നതും അധ്യാപകരുടെ തസ്തികകളെ ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മാനുഷിക പരിഗണനയോടെയുള്ള ഈ ഇടപെടൽ. അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി, വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ ഒരുമിച്ച് മുന്നേറാം എന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്എഫ്ഐ ആക്രമണം; പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം
'എക്സൈസ് മന്ത്രിയുമായി ഫോണിൽ പോലും സമീപകാലത്ത് സംസാരിച്ചിട്ടില്ല', ബാർ സമയക്രമത്തിലെ എംബി രാജേഷിന്‍റെ വാദം തള്ളി വിഡി സതീശൻ