
ദില്ലി: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ ആരംഭിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് - ഹജ്ജ്- കായിക മന്ത്രി വി.അബ്ദുറഹ്മാൻ ദില്ലിയിൽ കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കേന്ദ്ര വനിത ശിശുവികസന - ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ദില്ലിയിൽ ഇരുവരുടേയും ഓഫീസുകളിൽ എത്തിയാണ് മന്ത്രി ചർച്ച നടത്തിയത്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്ന മലബാർ മേഖലയിലാണ്. നിലവിൽ ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോട്ടാണ്. ഈ വർഷത്തെ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കൊച്ചിയിലായിരുന്നു. അത് മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അടുത്ത ഹജ്ജ് തീർത്ഥാടന കാലത്തിന് മുമ്പേ കോഴിക്കോട് എയർപോർട്ടിലുള്ള ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് പുനസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വലിയ യാത്ര വിമാനങ്ങൾക്ക് കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളിൽ ഇറങ്ങുന്നതിനുള്ള അനുമതിയും കോഴിക്കോട് എയർപോർട്ടിൻ്റെ വികസനപ്രവർത്തനങ്ങളും റൺവേയുടെ നീളം വർദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനും സഭ വിട്ടിറങ്ങലിനുമൊടുവില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് ,23 വർഷത്തിന് ശേഷമാണ് ഭേദഗതി.നായനാർക്ക് തെറ്റ് പറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ,ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പൂന പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.ബില്‍ പാസായെങ്കിലും ഗവർണർ ഒപ്പിടുമോ എന്നാണ് ആശങ്ക.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി.. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.