പതിനേഴുകാരിയായ പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ഒറ്റപ്പാലം പൊലീസെടുത്തത് 14 പോക്സോ കേസുകൾ

Published : Oct 14, 2022, 07:10 PM ISTUpdated : Oct 14, 2022, 08:30 PM IST
പതിനേഴുകാരിയായ പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ഒറ്റപ്പാലം പൊലീസെടുത്തത് 14 പോക്സോ കേസുകൾ

Synopsis

കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ തടങ്കലിൽ പാർപ്പിച്ചായിരുന്നു പീഡനം

പാലക്കാട്: പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പതിനാല് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പതിനേഴുകാരിയായ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡനം. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 

രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതിയുമായി എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പലയിടത്തും   തടങ്കലിൽ പാർപ്പിച്ചതും, ലഹരി നൽകി പീഡിപ്പിച്ച വിവരവും പെൺകുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. കേസ് എടുത്തത് ഒറ്റപ്പാലം പൊലീസ് ആണെങ്കിലും പെൺകുട്ടിയെ പാർപ്പിച്ച് പീഡിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകൾ കൈമാറും. പെൺകുട്ടി നിലവിൽ സിഡബ്ല്യുസിയുടെ (CWC) സംരക്ഷണയിലാണ്. 

കൗൺസിലിങ്ങ് അടക്കം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് പെൺകുട്ടിയിൽ നിന്ന് വിശദമായി മൊഴിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ  പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരില്‍ പലരും ഒളിവിൽ പോയെന്നാണ് വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവർ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'ടി. സിദ്ദിഖിനെ കൂക്കി വിളിച്ചതും ശരിയായില്ല'
പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരനെ മർദിച്ചെന്ന് പരാതി; എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും അടക്കം 15 പേർക്കെതിരെ കേസ്