
കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാക്കളടക്കം പ്രതിയായ സോളാർ പീഡന പരാതികൾ സിബിഐ അന്വേഷണത്തിന് വിട്ട സംസ്നഥാന സർക്കാർ നടപടിക്കെ പ്രതികരിച്ച് എംഎം ഹസൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉമ്മൻചാണ്ടി നേതൃത്വം കൊടുക്കുന്നത് തുടർഭരണം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഹസൻ ആരോപിച്ചു.
സിബിഐക്കെതിരായി നിയമം പാസാക്കിയ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത് അപഹാസ്യമാണ്. കേരള പൊലീസ് പരാജയമാണെന്ന് സ്വയം വിളിച്ചുപറയുകയാണ് ഈ നടപടിയിലൂടെയെന്നും ഹസൻ കുറ്റപ്പെടുത്തി. കേസിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടും. നേമം ഗുജറാത്ത് അല്ല രാജസ്ഥാൻ ആകും. നേമത്ത് ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നും കുമ്മനത്തിന്റെ അവകാശ വാദങ്ങളോട് ഹസൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam