അടി തിരിച്ചടി: പാർട്ടി വിട്ട് മത്സരത്തിനിറങ്ങിയ ജി സുധാകരനെ 'ശൂധാകരൻ' എന്ന് വിളിച്ച് എംഎം മണിയുടെ പരിഹാസം

Published : Mar 14, 2026, 11:31 PM IST
MM Mani G Sudhakaran

Synopsis

സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തെ 'ശൂധാകരൻ' എന്ന് വിളിച്ച് എം.എം. മണി ഫേസ്ബുക്കിൽ പരിഹസിച്ചു. പാർട്ടിയാണ് വലുതെന്നും പുറത്തുപോയാൽ ആരും ഒന്നുമല്ലെന്നും മണി കമന്റിലൂടെ വ്യക്തമാക്കി. സുധാകരൻ മുൻപ് മണിയെ 'ഇടുക്കിയിലെ ശൂ' എന്ന് വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് ഈ നീക്കം

ഇടുക്കി: സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ, കടുത്ത പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ജി സുധാകരന്റെ പേരിനെ 'ശൂധാകരൻ' എന്ന് വിശേഷിപ്പിച്ചാണ് എം എം മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. പാർട്ടിയുമായി അകന്നു നിൽക്കുന്ന ജി സുധാകരന്റെ പുതിയ നീക്കത്തിനെതിരെ അണികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും പാർട്ടി തന്നെ ജി സുധാകരനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് എംഎം മണിയും പരിഹാസവുമായി എത്തിയത്.

'പാർട്ടിയാണ് വലുത്, പുറത്തുപോയാൽ ഞാനും ശൂ'

തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മണി ആശാൻ തന്റെ ശൈലിയിൽ മറുപടി നൽകി. "പാർട്ടിയാണ് വലുത്. പുറത്തുപോയാൽ ഞാനും ശൂ" എന്നായിരുന്നു ഒരു കമന്റിന് അദ്ദേഹം നൽകിയ മറുപടി. പാർട്ടി എന്ന ചട്ടക്കൂടിന് പുറത്ത് വ്യക്തികൾക്ക് സ്ഥാനമില്ലെന്നും, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ജി സുധാകരന്റെ അവസ്ഥയും ഇതുതന്നെയായിരിക്കും എന്നുമാണ് എംഎം മണി അർത്ഥമാക്കുന്നത്. അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ എംഎം മണിയെ 'ഇടുക്കിയിലെ ശൂ' എന്ന് ജി. സുധാകരൻ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇടുക്കിയിലിരിക്കുന്ന മണി എന്തിനാണ് ആലപ്പുഴയിലെ പാർട്ടിയുടെ പ്രശ്നത്തിൽ അഭിപ്രായം പറയുന്നതെന്ന് ചോദിച്ച സുധാകരൻ, പരിഹാസത്തോടെയാണ് ശൂ പരാമർശം നടത്തിയത്. ഈ പ്രസ്താവനയ്ക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാനുള്ള അവസരമായാണ് മണി സുധാകരന്റെ പാർട്ടി വിടൽ തീരുമാനത്തെ ഫെയ്‌സ്ബുക്കിൽ ഉപയോഗിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹ സങ്കൽപ്പം, രാത്രി ജിവിതം, സിനിമ, ജുഡീഷ്യറി; മാറുന്ന കാലത്തെ കേരളത്തിന്‍റെ ചർച്ചാവേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ സമിറ്റ്
'സുധാകരനെ ഇനി അങ്ങനെ വിളിക്കരുത്', ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ; 'സഖാവ് പ്രയോഗം വേണ്ട', ശീലം കൊണ്ട് സംഭവിച്ചതെന്ന് മറുപടി