തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിൽ ഗവര്‍ണറുടെ ഹിയറിങ് തീയതി ഫെബ്രുവരി ഒന്നിന് നടക്കും. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിലെ ഹിയറിങ് ഫെബ്രുവരി 15ന് നടക്കും. കെടിയു മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട ഹിയറിങിന് ആദ്യ ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിക്കില്ല.
കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലര്‍, പരാതിക്കാര്‍, മാര്‍ക്ക് അധികമായി ലഭിച്ച വിദ്യാര്‍ത്ഥികൾ എന്നിവരോടാണ് ആദ്യ ഘട്ടത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഹിയറിങിൽ ഇവരെല്ലാവരും ഹാജരാകണം. ഫെബ്രുവരി 15 ന് നടക്കുന്ന ഹിയറിങിൽ എംജി സര്‍വകലാശാല വിസിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിസി ക്കൊപ്പം അനധികൃതമായി മോഡറേഷൻ വഴി ജയിച്ച ബി ടെക് വിദ്യാർഥികളെയും വിളിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam