കാലവര്‍ഷം ഔദ്യോഗികമായി പടിയിറങ്ങി:രാജ്യത്ത് 6 ശതമാനം അധികം മഴ, കേരളത്തില്‍ ഇത്തവണ 14% കുറവ്

Published : Sep 30, 2022, 05:27 PM ISTUpdated : Sep 30, 2022, 05:28 PM IST
കാലവര്‍ഷം ഔദ്യോഗികമായി പടിയിറങ്ങി:രാജ്യത്ത് 6 ശതമാനം അധികം മഴ, കേരളത്തില്‍ ഇത്തവണ 14% കുറവ്

Synopsis

കേരളത്തിൽ ജൂൺ 1 മുതല്‍ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റർ

തിരുവനന്തപുരം:.2022  കാലവർഷ കലണ്ടർ  അവസാനിച്ചപ്പോൾ രാജ്യത്തു കാലവർഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റർ മഴ.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാമൻ ദിയു ( 3148 mm).  ഗോവ ( 2763.6 mm) മേഘാലയ ( 2477.2 mm), സിക്കിം ( 2000)നു പിറകിൽ  കേരളം ( 1736.6 mm) അഞ്ചാമത് ആണ്. ആകെയുള്ള 36  സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  30 ലും  മഴ സാധാരണയിലോ അതിൽ കൂടുതലോ ലഭിച്ചു. മണിപ്പുർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ് ബീഹാർ, ജാർഖണ്ഡ് എന്നീ  6 സംസ്ഥാങ്ങളിൽമാത്രമാണ് മഴക്കുറവ് 20%  കൂടുതൽ   (ചുവപ്പ് ).സാധാരണ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരേയുള്ള കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്. 

കേരളത്തിൽ ഇത്തവണ 14% കുറവ് മഴയാണ് കിട്ടിയത്. കൂടുതൽ കാസറഗോഡ് കുറവ് തിരുവനന്തപുരം .കേരളത്തിൽ ജൂൺ 1- സെപ്റ്റംബർ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റർ. കാസറഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ 2785.7 മില്ലിമീറ്റർ. തൊട്ടടുത്തു 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂർ .ഏറ്റവും കുറവ് മഴ രേഖപെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് 593 mm, കൊല്ലം 999.1 mm.എല്ലാ ജില്ലകളിലും ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്.കാസറഗോഡ് ജില്ലയിൽ 2% കുറവ്  മഴ രേഖപെടുത്തിയപ്പോൾ പാലക്കാട്‌ 6% കുറവ്. തിരുവനന്തപുരം (30% ), ആലപ്പുഴ (29%') കൊല്ലം ( 21%) കുറവ് മഴയാണ് ഇത്തവണ റെക്കോർഡ് ചെയ്തത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ; 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി