
തൃശൂർ: ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. ഒന്നാംപ്രതി രാഹുൽ ഉൾപ്പെടെ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കേസുമായി ബന്ധപ്പെട്ട ഡിനോൺ എന്ന മറ്റൊരു പ്രതിയെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികൾ കൂടിയാണ് പൊലീസിന്റെ പിടിയിലാകാനുള്ളത്. വിഷ്ണു, വിജിത്, ചിഞ്ചു, രാഹുൽ, അഭിലാഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.
അതിൽ രാഹുൽ, അഭിലാഷ് എന്നിവർ വിദേശത്തേക്ക് കടന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതുപോലെ വിഷ്ണു, വിജിത് എന്നിവർ ഒഡീഷയിലെ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുന്നു എന്നുള്ള വിവരവും പൊലീസിനുണ്ട്. വളരെ വേഗത്തിൽ ഇവരെ പിടി കൂടാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ചേര്‍പ്പിലെ സദാചാര കൊലപാതകം; ഒടുവില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസുമായി പൊലീസ്
'സദാചാര' ആക്രമണം: തൃശ്ശൂരില്‍ ബസ് ഡ്രൈവറായ യുവാവ് ഗുരുതരാവസ്ഥയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam