1700ലേറെ വൻകുടൽ ശസ്ത്രക്രിയകൾ; കാൻസർ ശസ്ത്രക്രിയയിൽ മികവുമായി എറണാകുളം ജനറൽ ആശുപത്രി

Published : Mar 22, 2025, 09:18 AM IST
1700ലേറെ വൻകുടൽ ശസ്ത്രക്രിയകൾ; കാൻസർ ശസ്ത്രക്രിയയിൽ മികവുമായി എറണാകുളം ജനറൽ ആശുപത്രി

Synopsis

പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കുന്നത്

കൊച്ചി: കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. ഇതിൽ 1300 ഓളം ലാപ്രോസ്‌കോപ്പിക് കീഹോൾ ശസ്ത്രക്രിയകളാണ്. പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല ആശുപത്രി എന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള മുന്നേറ്റങ്ങളാണ് എറണാകുളം ജനറൽ ആശുപത്രി നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റേഡിയേഷൻ തെറാപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെൻട്രൽ ലാബ്, ആൻജിയോഗ്രാഫിക്കും ആൻജിയോപ്ലാസ്റ്റിക്കുമുള്ള കാർഡിയാക് കാത്ത്‌ലാബ്, കളർഡോപ്ലർ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍-ശ്വാസകോശ കാന്‍സര്‍ വാക്സിൻ, ക്യൂബയുമായി സഹകരിച്ച് ഗവേഷണത്തിന് കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഡയാലിസ് സെന്‍ററില്‍ അണുബാധയെന്ന് സംശയം, 6 രോഗികളിൽ 2 പേർ മരിച്ചു
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ