
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ പ്രതിക്ഷേധവുമായി ഇടത് വലത് മുന്നണികള്‍. വിജ്ഞാപനം തിരുത്താന‍് കേന്ദ്രത്തില്‍ സംസ്ഥാനം സമ്മര്‍ദ്ധം ചെലുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടു. വിജ്ഞാപനത്തിനെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് തീരുമാനം. ഇവര്‍ക്കൊപ്പം വ്യാപാരികളും കര്‍ഷക സംഘടനകളും വയനാട്ടില്‍ സമരം തുടങ്ങി
കരട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേര്‍ന്നത്. വിജ്ഞാപനത്തിനിടയാക്കിയത് സംസ്ഥാനസര്‍ക്കാര‍് നല്‍കിയ നിര്‍ദ്ദേശമെന്നാണ് യുഡിഎഫിന്‍റെ ആരോപണം.പിന്‍വലിക്കാന് സംസ്ഥാനം കേന്ദ്രത്തോടാവശ്യപെട്ടില്ലെങ്കില്‍ ശക്തമായ സ മരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന് നാലു ദിവസമാണ് നല്കിയിരിക്കുന്ന സമയം
കരട് വിജ്ഞാപനം രാഷ്ട്രീയ പാരിന് ഉപയോഗിക്കാതെ വിന‍്വലിക്കാന്‍ കുട്ടായി ശ്രമിക്കണമെന്നാണ് വ്യാപാരി വ്യവസായിസംഘടനകള്‍ ആവശ്യപെടുന്നത്. ഇതെ അവശ്യമുന്നയിച്ച് കര്‍ഷക സംഘടനകളും ബത്തേരില്‍ പ്രകടനം നടത്തി. ബത്തേരിക്കോപ്പം കാട്ടികുളം തിരുനെല്ലി മേഖലകളിലും പ്രതിക്ഷേധം ശക്തമാവുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam