പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലിന്‍റെ ആളുകള്‍; വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്നും മുല്ലപ്പള്ളി

Published : Nov 02, 2019, 06:48 PM ISTUpdated : Nov 02, 2019, 06:51 PM IST
പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലിന്‍റെ ആളുകള്‍;  വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്നും മുല്ലപ്പള്ളി

Synopsis

"മുഖ്യമന്ത്രി പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ആഭ്യന്തര വകുപ്പൊഴിയണം. സർക്കാർ ഇപ്പോഴും വേട്ടക്കാർക്കൊപ്പമാണ്."  

പാലക്കാട്: വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്ന് കെപിസിസ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പ്രതികളെ സിപിഎം പ്രവർത്തകരാണ്. പ്രതികൾക്ക് വേണ്ടി ഹാജരായതും സിപിഎമ്മുകാരാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വാളയാറിലേത് ക്രൂരവും പൈശാചികവുമായ സംഭവമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയതെന്തിനാണ്. പ്രധാന സാക്ഷി അബ്ബാസിനെ വിസ്തരിക്കാത്തതിലും ദുരൂഹതയുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ  ജോലിയിൽ നിന്ന് പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണം. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി നിലപാട് തുറന്നു പറയണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ആഭ്യന്തര വകുപ്പൊഴിയണം. സർക്കാർ ഇപ്പോഴും വേട്ടക്കാർക്കൊപ്പമാണ്.

അട്ടപ്പാടി മാവോയിസ്റ്റ് വേട്ട  വ്യാജ ഏറ്റുമുട്ടലാണ്. അത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും നടന്നതാണ്. സർക്കാർ അതില്‍ മറുപടി പറയണം. മുഖ്യമന്ത്രിയും മോദിയും വ്യത്യസ്തരല്ല. വ്യാജ ഏറ്റുമുട്ടലിന്റെ ആളുകളാണ്  ഇരുവരും. വ്യാജ ഏറ്റമുട്ടലുകൾ യഥാർത്ഥ കമ്യൂണിസ്റ്റ് അംഗീകരിക്കില്ല. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം. സിറ്റിംഗ് ജഡ്‍ജിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. കോഴിക്കോട്ടെ യുഎ പിഎ അറസ്റ്റും അന്വഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. "മാനിഷാദ' ജനകീയ മുന്നേറ്റമാണ്. ഇതിന്‍റെ ഭാഗമായി താന്‍ ഈ മാസം നാലിന് പാലക്കാട് ഉപവസിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ