
തൃശ്ശൂർ: തൃശ്ശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. കഴിഞ്ഞ പത്തൊന്‍പത് മുതല്‍ 23 വരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ബസുകൾക്കാണ് പിഴയിട്ടത്. എയർ ഹോൺ, മ്യൂസിക് സിസ്റ്റത്തിന്റെ ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിടാക്കിയത്
തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ്, ഇരിങ്ങാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്വകാര്യ ബസുകൾക്ക് പുറമേ കെഎസ്ആർടിസി ബസുകളിലും ക്രമക്കേട് കണ്ടെത്തി. 165 ബസുകളിൽ നിന്നായി 1.65 ലക്ഷം രൂപയാണ് പിഴയീടാക്കിയത്. തൃശ്ശൂർ റീജിണൽ ട്രാൻസ്‌പോർട് ഓഫീസർ ബിജു ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam