വാൽപാറ വാഹനാപകടം: ഡ്രൈവർ ഗിയർ താഴ്ത്താതെ തുടരെ ബ്രേക്കിൽ ചവുട്ടിയത് ദുരന്തത്തിലേക്ക് നയിച്ചെന്ന് എംവിഡി

Published : Jun 18, 2026, 12:44 PM IST
Valparai Accident

Synopsis

വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ചുരമിറങ്ങുമ്പോൾ എഞ്ചിൻ ബ്രേക്കിങ് ഉപയോഗിക്കാതെ നിരന്തരം ബ്രേക്ക് ഉപയോഗിച്ചത് ബ്രേക്ക് നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന വളവിലെ സംരക്ഷണ ഭിത്തിക്ക് ഉയരമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. മലപ്പുറം മങ്കട പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി. സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്തുപേർ മരിച്ച ദാരുണ സംഭവത്തിൽ പാലക്കാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഡിവിഷൻ ബെഞ്ചിന് കൈമാറിയത്.

റിപ്പോർട്ടിൽ അപകടത്തിലേക്ക് നയിച്ച സുരക്ഷിതമല്ലാത്ത ഡ്രൈവിങ് രീതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ചുരങ്ങളിലെയും ഹെയർപിൻ വളവുകൾ ഇറങ്ങുമ്പോൾ ഗിയറുകൾ താഴ്ത്തി എഞ്ചിൻ ബ്രേക്കിങ് സംവിധാനം വഴി വേഗത നിയന്ത്രിക്കാനാണ് ഡ്രൈവർ ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ സാധാരണ റോഡുകളിൽ മാത്രം വണ്ടിയോടിച്ച് പരിചയമുള്ള ഡ്രൈവർ ഇവിടെ അത് ചെയ്തില്ല. പകരം വേഗത കുറയ്ക്കാനായി ഡ്രൈവർ നിരന്തരം ബ്രേക്ക് മാത്രം ഉപയോഗിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഫലമായി ബ്രേക്ക് ലൈനറുകൾ അമിതമായി ചൂടായി. ബ്രേക്കിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. ഇതോടെ വളവിൽ വാഹനം നിയന്ത്രിക്കാനായില്ലെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഏപ്രിൽ 17-നാണ് പാങ്ങ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപാറയിലെ 13-ാം ഹെയർപിൻ വളവിൽ നിന്ന് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടം നടന്ന വളവിലെ റോഡരികിലുണ്ടായിരുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തിക്ക് ഒരു വാഹനത്തെ തടുത്തുനിർത്താൻ തക്കവണ്ണമുള്ള ഉയരമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ കോടതിയിൽ പരിശോധിച്ചു. വാഹനത്തിനുള്ളിൽ നിയമവിരുദ്ധമായ എൽ.ഇ.ഡി ലൈറ്റുകളോ മറ്റ് അനധികൃത നിർമ്മിതികളോ ഉണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ സർക്കുലറുകൾ എല്ലാവരും മറക്കുകയാണെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ സർക്കുലറിന്റെ ഉള്ളടക്കം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി വെച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പണി കഴിഞ്ഞ് വെറും ആറു മാസം; ​സർക്കാർ സ്‌കൂളിൻ്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു
രാഹുൽ ​ഗാന്ധിക്കെതിരെ എകെ ബാലൻ; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവന; രാഹുലിന് സവർണബോധമെന്ന് ബാലൻ