
തൃശൂര്‍: ചാവക്കാട് മണത്തലയിൽ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയ സംഭവത്തിൽ പ്രശ്ന പരിഹാരവുമായി കരാര്‍ കമ്പനി. വീട്ടിലേക്ക് ടാര്‍ ഒഴുകിയതിനെ തുടര്‍ന്ന് ദുരിതത്തിലായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. അശോകന്‍റെ മണത്തലയിലെ വീട്ടിലേക്കും പറമ്പിലേക്കുമാണ് ടാര്‍ ഒഴുകിയത്. മൂന്നു ദിവസത്തിനുള്ളിൽ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നൽകാമെന്ന ഉറപ്പ് കരാര്‍ കമ്പനി അധികൃതര്‍ നൽകി.
പാർശ്വഭിത്തി ഇല്ലാത്തതിനാലാണ് അശോകന്‍റെ വീട്ടിലേക്ക് ടാർ ഒഴുകി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലോടെയാണ് അശോകന്‍റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികളാണ് മണത്തലയിലെ അംഗപരിമിതനായ അശോകന്‍റെ വീട്ടിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam