മൂവാറ്റുപുഴക്കാരന്‍ എഡിസന്‍ ഡാര്‍ക്ക് നെറ്റിലെ തിമിംഗലമെന്ന് എൻസിബി; പണമിടപാടിനായി ഉപയോഗിച്ചത് മൊനേറോ ക്രിപ്റ്റോ കറന്‍സി

Published : Jul 02, 2025, 07:55 AM IST
Ketamelon

Synopsis

എഡിസണ്‍ ഒറ്റക്കല്ലെന്നും മൂവാറ്റുപുഴയിലെ വീട്ടില്‍ സഹായിയും എൻസിബി പറയുന്നു. എഡിസനെയും സഹായിയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊച്ചി: ഇന്നലെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ഡാര്‍ക്ക് നെറ്റിലെ തിമിംഗലമെന്ന് എൻസിബി (നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ). ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖലയായ കെറ്റാമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10000 എൽഎസ്ഡി ബ്ലോട്ടുകളെന്ന് എൻസിബി അറിയിച്ചു. ഏറ്റവും വീര്യമുള്ള ലഹരി വില്‍പനയിലൂടെ ഡാര്‍ക്ക് നെറ്റിലെ ലെവല്‍ 4 വെന്‍ഡറായി. പണമിടപാടിനായി ഉപയോഗിച്ചത് മൊനേറോ ക്രിപ്റ്റോ കറന്‍സി ആണെന്ന് എൻസിബി കണ്ടെത്തി. എഡിസണ്‍ ഒറ്റക്കല്ലെന്നും മൂവാറ്റുപുഴയിലെ വീട്ടില്‍ സഹായിയും എൻസിബി പറയുന്നു. എഡിസനെയും സഹായിയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല കെറ്റാമെലോണ്‍ തകര്‍ത്തെന്ന് എന്‍സിബി ഇന്നലെ അറിയിച്ചിരുന്നു. കെറ്റാമെലോണിന്‍റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസൺ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ലെവൽ 4 ഡാർക്ക്നെറ്റ് വിൽപ്പന സംഘമാണ് കെറ്റാമെലോൺ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽഎസ്ഡി കയറ്റി അയച്ചിരുന്നു. എൻസിബി പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എൽഎസ്ഡി ബ്ലോട്ടുകൾ ഓരോന്നിനും 2,500-4,000 രൂപ വിലവരും.

ജൂൺ 28 ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്സലുകളിൽ നിന്ന് 280 എൽഎസ്ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്സലുകൾ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. ജൂൺ 29 ന് അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാർക്ക്നെറ്റ് മാർക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന പെൻ ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറൻസി വാലറ്റുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയുൾപ്പെടെ വസ്തുക്കളും പിടിച്ചെടുത്തു. പ്രതിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു