
തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം
വികസനം, വികസനം, വികസനം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള കുത്തും. തീരമേഖലയുടെ സമഗ്രവികസനത്തിനുള്ള ബ്ലൂ എക്കണോമി, തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ സ്റ്റഡീഡ് ഇൻ ട്രിവാൻഡ്രം അടക്കം ബ്രാൻഡ് ട്രിവാൻഡ്രത്തിനായി മുന്നോട്ട് വെച്ച ആശയങ്ങളേറെ. അടുത്ത ഘട്ടമെന്ന നിലക്കാണ് നടത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നത്. 807 807 0777 എന്ന നമ്പറിൽ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാം. പന്നാലെ മാർഗ്ഗരേഖ ഇറക്കും.
രാഷ്ട്രീയത്തിനതീതമായി നഗരവികസനം മുൻനിർത്തി തരൂരിനെ തുണച്ചിരുന്ന പൗരപ്രമുഖരെയും യുവവോട്ടർമാരെയും രാജീവ് ചന്ദ്രശേഖർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസനാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ. ജയിച്ചാൽ എംപി എന്ന നിലക്ക് മാർഗ്ഗരേഖ നടപ്പാക്കും, അല്ലെങ്കിലും തലസ്ഥാന വികസനത്തിനൊപ്പമുണ്ടാകും ഇതാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ വാഗ്ദാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam