കൊടുംക്രൂരതക്ക് ശിക്ഷയെന്ത്? നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

Published : Jul 16, 2026, 01:21 PM ISTUpdated : Jul 16, 2026, 01:26 PM IST
nenmara double murder chenthamara

Synopsis

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 20 തിങ്കളാഴ്ച. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

പാലക്കാട്: നെൻമാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ല. 

പ്രതിയ്ക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാം കൊലപാതകമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കും? ജയിലിൽ ജോലി ചെയ്യുന്ന പണം ഇരകളായ സുധാകരൻ്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ വാദം. ഇത് അംഗീകരിക്കാൻ ആകില്ല. ചെന്താമരയുടെ ഏക ദുഃഖം മകളും ഭാര്യയും വിട്ടു പോയത് മാത്രമെന്നും പ്രോസിക്യൂഷൻ വാദിച്ചു . അതെ സമയം പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക എന്ന നയമാണ് പ്രതിയുടെ കാര്യത്തിൽ വേണ്ടത് എന്ന് പ്രതിഭാഗം. ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടായി കൂടെന്നില്ല എന്നും പ്രതിഭാഗം വാദിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമം കൈയിലെ‌‌‌ടുക്കും, പൊലീസിനെ പേടിയില്ല പിന്നല്ലേ ഫോറസ്റ്റ്. എംഎം മണിയു‌‌ടെ ഭീഷണി
ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി; കാണാതായത് കഴിഞ്ഞ 9 ന്, കണ്ടെത്തിയത് കർണാടകയിൽ നിന്ന്